കോവിഡ് മഹാമാരി 2020-ല്‍ ലോകത്തെ 7.1 കോടി ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതില്‍ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതര രാജ്യങ്ങൾ എല്ലാം കോവിഡ് പ്രതിസന്ധി ജനങ്ങളുടെ ജീവിത നിലവാരത്തെ തകർക്കുന്നതിനെ പ്രതിരോധിച്ചപ്പോൾ ഇന്ത്യയിൽ ഇത് പാളിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡിനേത്തുടര്‍ന്ന് ദാരിദ്ര്യ നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2020-ല്‍ 9.3 ശതമാനമായി ഉയര്‍ന്നു.
2020 അവസാനത്തോടെ, 7.1 കോടി ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലായത്. ഇതിന്റെ ഫലമായി ആഗോളതലത്തില്‍ തന്നെ ഏകദേശം 700 ദശലക്ഷത്തിലധികം പേര്‍ കടുത്ത ദാരിദ്ര്യം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിൽ മുക്കാൽ പങ്കും ഇന്ത്യയിലാണ്.
ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലാണ് ദാരിദ്ര്യം കൂടുതല്‍ രൂക്ഷമായത്. ലോകത്ത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ട 7.1 കോടി ജനങ്ങളില്‍ 5.6 കോടിയും ഇന്ത്യയിലാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും ചൈനയില്‍ ദാരിദ്ര്യം കൂടിയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2020-ല്‍ ചൈന വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ടില്ല. എന്നാല്‍ ഇന്ത്യയെ ഇത് ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ അതിജീവന തന്ത്രങ്ങൾ വിജയം കണ്ടപ്പോൾ ഇന്ത്യയിൽ അതു സാധ്യമായില്ല.
“Poverty and Shared Prosperity 2022” എന്ന പേരിലാണ് ലോക ബാങ്ക് റിപ്പോർട്ട് പുറത്തു വിട്ടിട്ടുള്ളത്. 2020 ഓടെ ഇന്ത്യ കടുത്ത സാമ്പത്തിക ഇടിവിലേക്ക് കൂപ്പു കുത്തുകയും ചെയ്തു. നോട്ട് നിരോധനം മുതൽ ഉണ്ടായ പ്രശ്നങ്ങൾ ജന ജീവിതത്തിൽ കോവിഡ് പ്രതിസന്ധിയോടെ ഗുരുതരാവസ്ഥയിൽ എത്തിയ സാഹചര്യമായിരുന്നു. ഇന്ത്യ ഗവൺമെൻ്റ് കഴിഞ്ഞ കുറേ വർഷങ്ങളായി ദാരിദ്ര്യം സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ പ്രസിദ്ധപ്പെടുത്തുന്നില്ല.
റിപ്പോർട്ട് വായിക്കാം


