നാഷണല്‍ ഹെറാള്‍ഡ് ഓഫിസ് സീല്‍ ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ നടന്ന റെയ്ഡിന് തുടര്‍ച്ചയായാണ് നടപടി. അന്വേഷണത്തിന് ശേഷമുള്ള തുടര്‍നടപടികളുടെ ഭാഗമായാണ് റെയ്‌ഡെന്നാണ് ഇ.ഡി വിശദീകരണം.
കഴിഞ്ഞ ദിവസം ഓഫീസ് റെയിഡ് ചെയ്തിരുന്നു. ശേഖരിക്കാൻ പറ്റാതിരുന്ന രേഖകൾ സംരക്ഷിക്കാൻ എന്ന പേരിലാണ് ഇപ്പോൾ ഓഫീസ് സീൽ ചെയ്തത്.
നാഷണല്‍ ഹെറാല്‍ഡ് ബില്‍ഡിംഗിലെ യങ് ഇന്ത്യയുടെ ഓഫീസാണ് ഇ ഡി സീല്‍ ചെയ്തതത്. ഇഡിക്ക് സമഗ്ര അധികാരം ശരിവച്ച സുപ്രിംകോടതി വിധി പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തപ്രസ്താവനയിറക്കി
സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും സുദീർഘമായി ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷമാണ് ഓഫീസ് അടച്ചു പൂട്ടിയിരിക്കുന്നത്.
നേരത്തെ പാഞ്ച്കൂളയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ 64 കോടിയോളം രൂപയുടെ വസ്തു വകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളുടെ ഭാഗമായാണ് ഇന്നലെയും ഡല്‍ഹിയിലെ ആസ്ഥാനത്തടക്കം 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയ്ത്. ഇന്നുച്ചയോടെയാണ് ഓഫിസ് സീല്‍ ചെയ്തത്.
വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രസർക്കാർ അടവാണ് നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. നാഷണൽ ഹെറാൾഡിന്റെ പേരിൽ ഏതാണ്ട് 2000 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് കണക്ക്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേർണലിനെ, സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ആരോപിച്ചുള്ള കേസിലാണ് ഇ.ഡി നടപടി.


