കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന നിലപാട് തുറന്നടിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വർഷങ്ങളായി തിരഞ്ഞെടുപ്പു വിജയത്തിൽ താനുണ്ടാക്കിയെടുത്ത ട്രാക്ക് റെക്കോഡ് തന്നെ കോണ്‍ഗ്രസ് തകര്‍ത്തു. അതിനാലാണ് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച ആര്‍.ജെ.ഡി. നേതാവ് രഘുവന്‍ശ് പ്രസാദ് സിംഘിൻ്റെ ബിഹാറിലെ വൈശാലിയിലുള്ള വസതിയില്‍ തുടക്കമിട്ട ജന്‍ സുരാജ് യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസിനോടുള്ള തന്റെ നിലപാട് പ്രശാന്ത് കിഷോർ വ്യക്തമാക്കിയത്.
2011 മുതല്‍ 2021 വരെ 11 തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-ല്‍ ബിഹാറില്‍ ജയിച്ചു. 2017-ല്‍ പഞ്ചാബില്‍ വിജയിച്ചു. 2019-ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശില്‍ വിജയിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലും വിജയിച്ചു.
11 വര്‍ഷത്തിനിടെ ഒരേയൊരു തിരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്, 2017-ലെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍. അതുകൊണ്ടാണ് ഇനിയൊരിക്കലും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചത് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഭിവൃദ്ധിയുണ്ടാകാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയോടു ബഹുമാനമുണ്ട്. പക്ഷെ നിലവിലത്തെ അവസ്ഥയില്‍, ആ പാര്‍ട്ടിക്ക് സ്വയം മെച്ചപ്പെടാനുള്ള കഴിവില്ല. അത് മുങ്ങിക്കൊണ്ടിരിക്കുകയാണ്, നമ്മളെയും മുക്കിക്കളയും- പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.