കേരളത്തിലൂടെ ഓടുന്ന ആറ് തീവണ്ടികളില്‍ ഡി റിസര്‍വ്ഡ് കോച്ച് പുനരാരംഭിച്ചതിന് തുടർച്ചയായി 20 വണ്ടികളില്‍ക്കൂടി ഈ സൌകര്യം അനുവദിച്ച് റെയിൽവെ. ഈ മാസം 20 മുതൽ ഡി-റിസര്‍വ്ഡ് കോച്ച് സൌകര്യം ലഭ്യമാക്കും. കോവിഡിനു മുന്‍പ് 21 വണ്ടികളിൽ ഇങ്ങനെ ടിക്കറ്റ് ലഭിക്കുമായിരുന്നു .
ജനറല്‍ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാണ് റെയില്‍വേ ചില കോച്ചുകള്‍ ഡി-റിസര്‍വ്ഡായി സംവരണം ചെയ്തത്. റിസർവ്വേഷൻ,സ്ലീപ്പർ, ജനറൽ ടിക്കറ്റുകൾക്ക് പുറമെയാണ് ഡി റിസർവ്വ്ഡ് ടിക്കറ്റുകൾ.
സ്റ്റേഷനില്‍നിന്ന് പകല്‍സമയത്ത് ടിക്കറ്റെടുക്കാം. നിശ്ചിത റിസർവ്വേഷൻ കോട്ടുകൾ തന്നെയാണ് പകൽ ഡി സൌകര്യമുള്ളവയാകുന്നത്. സ്ലീപ്പര്‍ ടിക്കറ്റിനെക്കാള്‍ നിരക്ക് കുറവാണ്. സീസണ്‍ ടിക്കറ്റുകാര്‍ക്കും കോച്ചില്‍ കയറാം. ചുരുങ്ങിയ എക്‌സ്പ്രസ് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 145 രൂപയാണ്. ഡി റിസര്‍വ്ഡ് കോച്ചില്‍ 65 രൂപ മതി. സൂപ്പര്‍ഫാസ്റ്റില്‍ സ്ലീപ്പറിന് 175 രൂപയും ഡി- കോച്ചില്‍ 95 രൂപയുമാണ്.


