ഷഹീന്‍ബാഗില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷൻ നൊട്ടീസ് നൽകിയ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു. കനത്ത പോലീസ് സന്നാഹത്തോടെയാണ് നടപടി. പ്രതിഷേധവുമായി പ്രദേശവാസികള്‍ നിസ്സഹായമായ ചെറുത്തു നിൽപ്പും തുടങ്ങി.
നേരത്തെ ജഹാംഗിർപുരിയിൽ ബലമായി ബുൾഡോസർ ഉപയോഗിച്ചുള്ള നടപടി കോടതി ഇടപെട്ട് നിർത്തിവെക്കുകയായിരുന്നു. രാജ്യവ്യാപകമായി, മധ്യപ്രദേശ്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സമാന രീതിയിൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ ഉണ്ടായി. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങളും ഉയർന്നു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ ഷഹീന്‍ബാഗിലാണ് നിലവില്‍ ബുൾഡോസർ പ്രയോഗം നടക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള സംഘടിത നീക്കങ്ങള്‍ എന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടി കാട്ടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബി ജെ പി നിയന്ത്രണത്തിലാണ്. അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് നീക്കുന്നതെന്നാണ് വാദം.
സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രത്യക്ഷത്തിൽ സമരം നടത്തുകയും നിയമപരമായ പരിഹാരം തേടാനുമുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ബിജെപി അധികാരത്തിലുള്ള സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും പ്രതികാര നടപടി തുടരുകയാണ് ചെയ്തത്


