തിരുപ്പതി ക്ഷേത്രത്തിൻ്റെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി. 2.5 ലക്ഷം കോടി രൂപയുടെ ആസ്തി സ്വന്തമായുണ്ട്. ഇന്ത്യയിലെ ഓയിൽ കമ്പനികളെക്കാളും വിപ്രോ, നെസ്ലെ തുടങ്ങിയ കോർപ്പറേറ്റുകളെക്കാളും ആസ്തിയിൽ മുന്നിലാണ്. ബാങ്കിലെ സ്ഥിരനിക്ഷേപവും സ്വര്‍ണ്ണ നിക്ഷേപവുമുള്‍പ്പെടെയുള്ള കണക്കാണ് ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം പുറത്തുവിട്ടത്.
പത്ത് ടൺ സ്വർണ്ണം, 15,938 കോടിയും സ്ഥിര നിക്ഷേപം, 7123 ഏക്കർ ഭൂമി
വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വര്‍ണ്ണ നിക്ഷേപവും 2.5 ടൺ ആഭരണങ്ങളും 15,938 കോടി രൂപയുടെ ധന നിക്ഷേപവുമുണ്ട്. ട്രസ്റ്റ് പുറത്തു വിട്ട കണക്കു പ്രകാരം ആകെ 2.26 ലക്ഷം കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ട്. 2019 ല്‍ 13,025 കോടി രൂപയായിരുന്ന ബാങ്ക് നിക്ഷേപമാണ് 15938 കോടിയായി വര്‍ദ്ധിച്ചത്. ആഭരണങ്ങളിൽ അധികവും പുരാതനങ്ങളും മൂല്യ നിർണ്ണയിക്കാൻ പോലും പറ്റാത്ത വിലയുള്ളവയുമാണ്.
ലോകത്തിലെ കൽക്കരി കമ്പനിയെക്കാൾ ആസ്തി
ലോകത്തിൽ ഏറ്റവും അധികം കോൾ ഉല്പാദിപ്പിക്കുന്ന കോൾ ഇന്ത്യ ലിമിറ്റഡിന് ഇത്രയും ആസ്തിയില്ല. ടാററാ മോട്ടോഴ്സും മഹീന്ദ്രയും പോലുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് ഇതിനടുത്ത് എത്താനാവില്ല. നടപ്പു വർഷം തിരുമല തിരുപ്പതി ദേവസ്വത്തിൻ്റെ TTD ബജറ്റ് 3,100 കോടി രൂപയുടേതാണ്. ഇതിൽ 668 കോടി രൂപയുടെ വരവ് പ്രതീക്ഷ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഇനത്തിലാണ്. 1000 കോടി രൂപ ഭക്തരിൽ നിന്നും ലഭിക്കുന്നതായും കണക്കാക്കിയിട്ടുണ്ട്. ഒഡിഷ ഹരിയാന ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും ട്രസ്റ്റിന് കീഴിൽ ക്ഷേത്രങ്ങളുണ്ട്.
ഇന്ത്യയില്‍ അങ്ങോളമുള്ള 960 സ്ഥലങ്ങളിലായി 7123 ഏക്കറോളം ഭൂമിയും ക്ഷേത്രത്തിന്റെ കൈവശമുണ്ട്. 1933 ൽ സ്ഥാപിതമായ ക്ഷേത്രത്തിൻ്റെ ആസ്തി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്.
ക്ഷേത്രത്തിന്റെ പക്കലുള്ള അധിക ഫണ്ട് ആന്ധ്ര സര്‍ക്കാരിന് നല്‍കുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ പ്രചരിച്ചിരുന്നു. അവ ട്രസ്റ്റ് നിഷേധിച്ചു. അധിക ഫണ്ട് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് തീരുമാനമെന്നും ട്രസ്റ്റ് അറിയിച്ചു.


