നയനയുടെ കൊലപാതകത്തിന് പിന്നാൽ ആരാണ്; പൊലീസ് ആർക്കു വേണ്ടിയാണ് പ്രവർത്തിച്ചത്

യുവസംവിധായക നയനാ സൂര്യന് മർദനമേറ്റിരുന്നതായി വെളിപ്പെടുത്തൽ. മുഖത്ത് അടിയേറ്റിരുന്നു. ഇതിൻ്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ പരാതപ്പെട്ടിരുന്നു. ഇതോടെ നയനയുടെ മരണം കൊലപാതകമാണെങ്കിൽ തന്നെ അതിൽ പൊലീസിൻ്റെ താത്പര്യം എന്തായിരുന്നു എന്നതു കൂടി ദുരൂഹത വർധിപ്പിക്കയാണ്.

മരണ ശേഷം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടെ കൊലപാതക സൂചന വ്യക്തമായിരുന്നു എന്നാണ് വ്യക്തമാവുന്നത്. എന്നിട്ടും പൊലീസ് എന്തിന് ഇത് മറച്ചു വെച്ചു. ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. കൊലപാതകയുമായി നിയമപാലകരുടെ ബാന്ധവം എന്തായിരുന്നു എന്നതും ദുരൂഹമായി തുടരുകയാണ്.

മരണത്തിന് ഒരാഴ്ച മുൻപ് നയനയെ മർദ്ദിച്ചത് ആരാണ്

നയനയുടെ മുഖത്ത് അടിയേറ്റ് നീലിച്ചതിന്റെ പാട് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് ഇക്കാര്യം ചോദിച്ചപ്പോൾ ഒരുവശം ചരിഞ്ഞ് കിടന്നപ്പോൾ സംഭവിച്ചതാണെന്ന് പറഞ്ഞ് ആദ്യം നയന ഒഴിഞ്ഞുമാറി. പിന്നീട് ഇതേ സുഹൃത്തിനോട്് തന്നെ ഒരാൾ മർദിച്ചതാണെന്ന് നയന പറയുകയും ചെയ്തു. നയന അവസാനം താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മർദനം. സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ആൽത്തറ ജങ്‌ഷന്‌ സമീപത്തെ ഈ വാടക വീട്ടിലായിരുന്നു നയനയെ (28) 2019 ഫെബ്രുവരി 24-ൽ മരിച്ച നിലയിൽ കണ്ടത്.

മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഫോണിൽവിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയ കാര്യവും നയന ഉറ്റ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. നയനയുടെ ഗുരുവും സംവിധായകനുമായ ലെനിൻ രാജേന്ദ്രൻ അസുഖബാധിതനായി ആശുപത്രിയിലായ സമയത്ത് അദ്ദേഹത്തിന്റെ ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ സ്‌നേഹികളുമൊക്കെ ചേർന്ന് പണം സ്വരൂപിച്ചിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കിട്ടിരുന്നതായും വിവരമുണ്ട്. താൻ മരണപ്പെടുകയാണെങ്കിൽ മൂക്കുത്തിയും ചുവന്ന വസ്ത്രവും അണിയിച്ച് കിടത്തണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളും നയന അവസാന ആഗ്രഹമെന്ന മട്ടിൽ അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തു. മരണത്തെ തുടർന്ന് സുഹൃത്തുക്കൾ നയനയുടെ താമസസ്ഥലത്ത് മൂക്കുത്തി എടുക്കാൻ ചെന്നപ്പോൾ പോലീസ് തടഞ്ഞു. ഒടുവിൽ സഹോദരൻ മധുവിന്റെ അനുവാദത്തോടെ മൂക്കുത്തിയും കമ്മലും മാലയുമടക്കമുള്ള ആഭരണങ്ങൾ കണ്ടെടുക്കുകയും മൃതദേഹത്തിൽ മൂക്കുത്തി അണിയിക്കുകയും ചെയ്തിരുന്നു.

പൊലീസ് ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത്

അതേസമയം നയനയുടെ ഫോൺകോളുകൾ പോലും പരിശോധിക്കാതെയാണ് മ്യൂസിയം പോലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഇത്തരമൊരു മരണത്തിൽ പോലീസ് പ്രാഥമികമായി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളിൽ പോലും വീഴ്ചയുണ്ടായി. ലാപ്‌ടോപ്പിലെ ഡേറ്റ പൂർണമായും നശിപ്പിച്ച നിലയിലും മൊബൈൽഫോണിലെ സന്ദേശങ്ങൾ മായ്ച്ച നിലയിലുമായിരുന്നു വീട്ടുകാർക്ക് മടക്കി നൽകിയത്. മരണം നടന്ന് മാസങ്ങൾക്കുശേഷം ഒരു വൻ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക്് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ വീട്ടുകാർ അത് കാര്യമായി എടുത്തില്ല.

നയനയുടെ പേരിൽ തിരുവനന്തപുരത്ത് വസ്തു ഇടപാടുകളോ മറ്റ് പണമിടപാടുകളോ നടന്നിണ്ടോ എന്നാവും പുനരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുക.

ഫോറൻസിക്ക് മേധാവിയുടെ റിപ്പോർട്ട് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആരായിരുന്നു

ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് ന ൽകിയിട്ടില്ലെന്നും കൊലപാതക സാധ്യ തയെന്നായിരുന്നു തന്റെ ആദ്യ നിഗമ നമെന്നുമാണ് ഫോറൻസിക്ക് മേധാവി കെ ശശികല വെളിപ്പെടുത്തിയത്. തന്റേതെന്ന പേരിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞിരുന്നു

നയനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് അന്നത്തെ ഫോറൻസിക് മേധാവിയായിരുന്ന കെ. ശശികലയാണ്. ഇവരുടേതെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന മൊഴിയിൽ നയന സൂര്യന്റെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമർശമാ ണുണ്ടായിരുന്നത്. അപൂർവങ്ങളിൽ അപൂർവമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന അവസ്ഥയിൽ മരണം സംഭവിച്ചതാകാമെന്നായിരുന്നു മൊഴി.

എന്നാൽ ഇത്തരത്തിലുള്ള മൊഴി താൻ പൊലീസിന് നൽകിയിട്ടില്ലെന്ന് ശശികല പറയുന്നു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ള കഴുത്തിന്റെ ഇടതുഭാ ഗത്ത് 31.5 സെന്റിമീറ്റർ നീളത്തിൽ ഉര ഞ്ഞുണ്ടായ മുറിവ് പൊലീസിന്റെ ഇ ൻക്വസ്റ്റിലില്ല. താടിയെല്ലിൽ 6.5 സെന്റിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിന് താഴെയും മുൻവശത്തും കഴുത്തെല്ലിന് സമീപത്തും ഉരഞ്ഞ പാടുകളു ണ്ടായിരുന്നു.

കഴുത്തിന് മുൻഭാഗത്തും താഴെയും നെഞ്ചിന്റെ ഭാഗത്തെ അസ്ഥിക്ക് മുകളിലും പിങ്ക് നിറമായി രുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടി മുണ്ട്. 2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകൾ നയന സൂര്യനെ (28) തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് മൃതദേഹ പരിശോധന ഫലത്തിലുള്ളത്.

അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായിക സുഹൃത്തുക്കൾ പരാതിയുമായി രംഗ ത്തെത്തുകയായിരുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധാ യികയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...