ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിൽ സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം. സീസണിൽ ഇരുവരുടെയും കരാർ നീട്ടി. പുതിയ കരാർ നിലവിലായതോടെ എംബപ്പെയ്ക്ക് ക്ലബിൽ കൂടുതൽ സ്വാധീനം വന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ കസിൻസ് ജലസ് ഉണർന്നത്.
കഴിഞ്ഞ ദിവസം മോണ്ട്പെലിയെറുമായുള്ള മത്സരത്തിനിടെ ആദ്യം ലഭിച്ച പെനൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തി. രണ്ടാം പെനൽറ്റി വന്നപ്പോൾ നെയ്മറാണ് അതെടുക്കാൻ മുന്നോട്ടുവന്നത്. എന്നാൽ, താൻ തന്നെ പെനൽറ്റിയെടുക്കാമെന്ന് പറഞ്ഞ നെയ്മർ അത് ഏറ്റെടുത്ത് ഗോൾ നേടി.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഡ്രസിംഗ് റൂമിൽ വച്ച് തർക്കമുണ്ടായെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ മത്സരത്തിനു ശേഷം എംബാപ്പെയെ വിമർശിച്ചുള്ള ട്വീറ്റുകൾ നെയ്മർ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. എംബാപ്പെ ഒരു പെനാൾട്ടി മിസ് ചെതതിന് ആരാധകർ വിമർശിച്ചപ്പോഴാണ് സഹതാരത്തിൻ്റെ ലൈക്ക് വീണത്.
നെയ്മറെ വിൽക്കണമെന്ന് നേരത്തെ എംബാപ്പെ ക്ലബിനോട് ആവശ്യപ്പെട്ടു എന്നതും വിടവ് വർധിപ്പിച്ചു.


