തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് ഹാജരാവാനുള്ള പൊലീസിൻ്റെ ആവശ്യം തള്ളി പി സി ജോർജ്. പിന്നാലെ എന്തു ചെയ്യണം എന്നറിയാതെ പൊലീസ്.
ജാമ്യോപാധി ലംഘിച്ചെന്ന വിലയിരുത്തലില്‍ പി.സി. ജോര്‍ജിനെതിരേ നിയമനടപടി സ്വീകരിക്കും എന്നാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും പി.സി. ജോര്‍ജ് ഹാജരാവാത്തത് ജാമ്യോപാധിയുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ അറിയിക്കാനൊരുങ്ങുകയാണ് ചെയ്യുന്നത്. പൊലീസ് ആവശ്യം നിരസിച്ച് പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണ് പി സി ജോർജ് ചെയ്തത്.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പി.സി. ജോര്‍ജിനോട് ഹാജരാവാന്‍ ഫോര്‍ട്ട് പോലീസ് എ.സി.പി. നോട്ടീസ് നല്‍കിയത്. എന്നാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് പി.സി. ജോര്‍ജ് അറിയിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഹാജരാവണമെന്ന് കാണിച്ച് മറ്റൊരു നോട്ടീസ് കൂടി നല്‍കിയെങ്കിലും ഹാജരാവാന്‍ കഴിയില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്റെ മറുപടി.
ഹാജരാവാന്‍ കഴിയില്ലെന്ന് അറിയിച്ച് പി.സി .ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പോവുകയായിരുന്നു. അവിടെ പരസ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
വിദേഷ്വ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാവുമെന്ന ഉപാധിയിലാണ് പി.സി. ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.


