Friday, February 20, 2026

പഠിക്കാൻ കുട്ടികളില്ല, തമിഴ്നാട്ടിൽ പ്രമുഖ കോളിജുകളിലെ എൻ ആർ ഐ സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നു

തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ. ക്വാട്ട സീറ്റുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നു. ഈ വിഭാഗത്തിലെ ഉയർന്ന ഫീസ് താങ്ങാനാവാതെ വിദ്യാർഥികൾ ചേരാൻ എത്തുന്നില്ല. അവസാനഘട്ടത്തിൽ വിദ്യാർഥികളെ കിട്ടാതെ വന്നതോടെ നിർവ്വാഹമില്ലാതെ സാധാരണ ഫീസുള്ള പൊതു വിഭാഗത്തിലേക്ക് മാറ്റുകയാണ്.

തമിഴ്‌നാട്ടിൽ എം.ബി.ബി.എസിന് എൻ.ആർ.ഐ. ക്വാട്ടയിൽ 41 ലക്ഷംമുതൽ 49 ലക്ഷം രൂപവരെയാണ് വാർഷിക ഫീസ്. പൊതുവിഭാഗത്തിലുള്ള മാനേജ്‌മെന്റ് സീറ്റുകളിൽ 18 മുതൽ 26 ലക്ഷം രൂപവരെ ഫീസ് നൽകിയാൽ മതി.

ആദ്യ റൗണ്ടിൽ തന്നെ പൊതുവിഭാഗത്തിൽ

കൗൺസിലിങ്ങിന്റെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ സീറ്റുകൾ മാറ്റിത്തുടങ്ങി. മുൻവർഷങ്ങളിൽ ഏറ്റവും ഒടുവിലായിരുന്നു ഇവ പൊതുവിഭാഗത്തിലേക്ക് മാറ്റിയിരുന്നത്.

എൻ.ആർ.ഐ. സീറ്റിൽ പ്രവേശനം നേടുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്. നിർവ്വാഹമില്ലാതെ സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ മെഡിക്കൽ കോളേജുകൾ തീരുമാനിക്കുകയായിരുന്നു. ചെന്നൈയിലെയും പുതുച്ചേരിയിലെയും പ്രമുഖ മെഡിക്കൽകോളേജുകൾ വരെ ഇത്തരത്തിൽ കൂടുതൽ സീറ്റുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി.

സർക്കാർ ക്വാട്ടയിലുള്ള സീറ്റുകൾ കഴിഞ്ഞാൽ ബാക്കിയുള്ളവയിൽ 15 ശതമാനംവരെ എൻ.ആർ.ഐ. ക്വാട്ടയിൽ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. പല കോളേജുകളും എൻ.ആർ.ഐ. ക്വാട്ടയിൽ രണ്ടോ മൂന്നോ സീറ്റുമാത്രമാക്കി ചുരുക്കിയിരിക്കുകയാണ്.

മെഡിക്കൽ കോഴ്സുകളിൽ മത്സരം അന്താരാഷ്ട്ര തലത്തിൽ

വിദേശ രാജ്യങ്ങളിൽ പല ഫീസ് നിലവാരത്തിൽ കോഴ്സുകൾ ലഭ്യമാണ്. നേരത്തെ ചൈനയിലും റഷ്യയിലും മാത്രമായി പരിമിതപ്പെട്ടത് ഇപ്പോൾ ഉക്രൈനിലും ജോർജിയയിലും അതുപോലുള്ള വിവിധ രാജ്യങ്ങളിലും കുട്ടികൾ പഠിക്കുന്നു. ഇന്ത്യയിൽ എത്തിയാൽ ഇവിടെ പ്രക്ടീസ് ചെയ്യാൻ യോഗ്യതാ പരീക്ഷ ജയിച്ചാൽ മതി. പൊതു വിഭാഗത്തിലെ മൊത്തം ചിലവ് മാത്രമാണ് വിദേശ രാജ്യങ്ങളിൽ പഠിക്കുമ്പോൾ വരുന്നത്. വിദ്യാർഥികളെ സംബന്ധിച്ച് പുതിയ സാധ്യകളിലേക്ക് എത്തിപ്പെടാനും വിദേശ പഠനം സഹായിക്കുന്നു. പൊതുവെ പുറത്ത് പോയി പഠിക്കുക എന്നതും പ്രവണതയായിരിക്കയാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...