Saturday, February 21, 2026

പരസ്യങ്ങളിലൂടെ “വെളുപ്പ്” വിൽക്കാനുള്ള ശ്രമത്തിനെതിരെ നൈജീരിയ

വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കാൻ കർശന നിർദ്ദേശവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും ഇനി പരസ്യങ്ങളില്‍ അഭിനയിപ്പിക്കരുത്. ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പില്‍വരും എന്നാണ് പ്രഖ്യാപനം.

വർണ്ണവെറി പരസ്യങ്ങളിലൂടെ വിൽക്കുന്നതിന്ന് എതിരായ പ്രതിരോധം

തദ്ദേശീയരുടെ മികവുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന നയത്തിൻ്റെ ഭാഗമായാണ് തീരുമാനം. ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് നൈജീരിയ.

കഴിഞ്ഞ എട്ടുവര്‍ഷക്കാലം കൊണ്ട് നൈജീരിയയില്‍ ചില മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ പുതിയ അഭിമാന ബോധങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇവ വിദേശമോഡലുകളെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കും കാരണമായി. ഈ രാജ്യത്ത് 200 മില്യണോളം ആളുകളുണ്ട്. ഇവരില്‍ നിന്നൊന്നും നിങ്ങള്‍ക്ക് തദ്ദേശീയരായ മോഡലുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലേയെന്ന് ആളുകള്‍ തന്നെ ചോദിക്കും’. – നൈജീരിയയിലെ പരസ്യ ഏജന്‍സികളുടെ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീവ് ബാബേക്കോ പറഞ്ഞു

നൈജീരിയക്കാരല്ലാത്ത എല്ലാ പരസ്യ അഭിനേതാക്കള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് നൈജീരിയയുടെ അഡ്വെര്‍ടൈസ്‌മെന്റ് റെഗുലേറ്റര്‍ അറിയിച്ചു. ഇത് രാജ്യത്തെ 200 ദശലക്ഷത്തിലധികം വരുന്ന തദ്ദേശീയരായ പൗരന്മാരുടെ ദേശീയ വികാരങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘രാജ്യത്ത് 10-20 വര്‍ഷം മുമ്പത്തെ പരസ്യങ്ങള്‍ പരിശോധിച്ചാല്‍ അതിലഭിനയിക്കുന്നത് വിദേശികളും ബ്രിട്ടീഷ് ഉച്ചാരണമുള്ള ശബ്ദ കലാകാരന്മാരും മാത്രമായിരുന്നു’. . നൈജീരിയന്‍ ബ്രാന്‍ഡുകള്‍ പലപ്പോഴും വിദേശ മുഖങ്ങളാണ് പരസ്യത്തിനായി ഉപയോഗിക്കുന്നത്. അതേസമയം അന്താരാഷ്ട്ര കോര്‍പ്പറേഷനുകള്‍ അവരുടെ ആഗോള പ്രചാരണങ്ങള്‍ ഇതുവഴി ഇറക്കുമതി ചെയ്യുകയും ചെയ്യും’.ബാബേക്കോ പ്രതികരിച്ചു.

ഒക്ടോബര്‍ 1മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. രാജ്യത്തിനകത്തെ തന്നെ കാലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുവഴി ലഭിക്കും. ഇതിനിടെ പുതിയ തീരുമാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പരസ്യ ഏജന്‍സിയായ എഎംവി ബിബിഡിഒ, നൈജീരിയന്‍ സംവിധായകനും തദ്ദേശീയ മോഡലുകള്‍ക്കുമൊപ്പം ‘ബ്ലാക്ക് ഷൈന്‍സ് ബ്രൈറ്റസ്റ്റ്’ എന്ന കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.

നൈജീരിയയിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ദേശീയത വിറ്റ് വോട്ടാക്കാനുള്ള ശ്രമമാണ് ഇതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. എന്തായാലും തീരുമാനത്തിനെതിരായും അനുകൂലിച്ച് പപ്പാതിയായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...