കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് പിടിയിൽ. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തൂം സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്.
തലശ്ശേരിയിൽ കടലിന് ചേർന്നുള്ള പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങൾ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കയായിരുന്നു.
തങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ട കമിതാക്കള്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്. വിജേഷ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറായ അനീഷ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഇതേ സ്ഥലത്ത് മൂന്നു പേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യ നിമിഷങ്ങളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി.
ഇതിന് പിന്നാലെയാണ് തങ്ങളുടെ ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടതായി കമിതാക്കളുടെ പരാതി നൽകിയത്.
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ മുതല്‍ ചിലര്‍ പാര്‍ക്കിലെത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിൽ അപ് ലോഡ് ചെയ്യപ്പെട്ടതായും കണ്ടെത്തി. തുടര്‍ന്ന് വീഡിയോ അപ്ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ ശേഖരിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.


