പാർട്ടി കോളനികളിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ കെ. ശ്രീകാന്ത് എന്നിവർക്കെതിരേ ബാനറുകൾ. കറന്തക്കാട്, ജെ.പി. കോളനി, ഉദയഗിരി, പാറക്കട്ട എന്നിവിടങ്ങളിലാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.
ജ്യോതിഷിന്റെ ചിത്രത്തിനൊപ്പം ബി.ടി. വിജയൻ ഉൾപ്പെടെ മൂന്നുപേരുടെ ചിത്രങ്ങളും ചേർത്തുള്ളതാണ് ബാനറുകൾ. ബലിദാനികളെ അപമാനിച്ചവരെ സംരക്ഷിക്കുന്ന കെ. സുരേന്ദ്രൻ, ശ്രീകാന്ത് എന്നീ നേതാക്കളെ ബി.ജെ.പി.യിൽനിന്ന് പുറത്താക്കൂ എന്നാണ് ആവശ്യപ്പെടുന്നത്.
കാസർകോട് ജെ.പി. കോളനിയിലെ ജ്യോതിഷിന്റെ ഒന്നാം ചരമവാർഷികദിനത്തിലാണ് നേതാക്കൾക്കെതിരേ രൂക്ഷവിമർശവുമായി ബാനറുകൾ സ്ഥാപിച്ചത്. സംഭവം വിവാദമായപ്പോൾ ജെ.പി. കോളനിയിലെയും കറന്തക്കാട്ടെയും ബാനറുകൾ നീക്കി.


