ഗാന്ധി ജയന്തി ദിനത്തില്‍ 3500 കിലോമീറ്റര്‍ പദയാത്രയ്ക്ക് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സൂരജ് പദയാത്രയെന്നാണ് പ്രശാന്ത് കിഷോറിന്റെ യാത്രയുടെ പേര്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ യാത്രാ പ്രഖ്യാപനം. ബിഹാറാണ് ലക്ഷ്യം.
1917ല്‍ മഹാത്മാ ഗാന്ധി ആദ്യ സത്യാഗ്രഹ മുന്നേറ്റത്തിന് തുടക്കമിട്ട വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഭീതിഹാര്‍വ ആശ്രമത്തില്‍ നിന്നാണ് പ്രശാന്ത് കിഷോര്‍ പദയാത്ര ആരംഭിച്ചത്. പദയാത്രയിലൂടെ ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് പ്രശാന്ത് കിഷോര്‍ പദ്ധതിയിടുന്നതെന്ന് വാർത്തകൾ ഉണ്ടായി . എങ്കിലും യാത്രയുടെ ലക്ഷ്യങ്ങൾ ഒന്നും പ്രശാന്ത് കിഷേർ പ്രഖ്യാപിച്ചിട്ടില്ല.
ബിഹാറിലെ 38 ജില്ലകളിലും ചെന്നെത്താനാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന പദയാത്രയാണ്. എന്താണ് ജനപ്രതിനിധികളില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നേരിട്ട് മനസിലാക്കാനാകുമെന്നാണ് കിഷോര്‍ പ്രതീക്ഷിക്കുന്നത്. ഇതുവഴി മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാകുമെന്നും അദ്ദേഹം പദ്ധതിയിടുന്നു.
മുന്നണികൾ മാറി ഡാറ്റ വിറ്റ തന്ത്രജ്ഞത
ബി ജെ പിക്കും എതിർ പക്ഷത്ത് എത്തിയ നിതീഷ് കുമാറിനും തിരഞ്ഞെടുപ്പുകൾ മാറി ഡാറ്റാ സഹായം ചെയ്ത വ്യക്തിയാണ് പ്രാശാന്ത് കിഷോർ. ഡാറ്റാ അനാലിസിസ് സാധ്യകൾ പ്രയോജനപ്പെടുത്തി അധികാര രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന തന്ത്രം പ്രയോഗത്തി വരുത്തി. ഒരു ഘട്ടത്തിൽ കോൺഗ്രസും ഭയന്ന് ഇദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തി. എങ്കിലും വിലപേശലിൽ ഒക്കാതെ പരാജയപ്പെട്ടു.


