പശ്ചിമബംഗാളിലെ പൂര്‍ബമേദിനിപുര്‍ ജില്ലാ സഹകരണ സാെസൈറ്റി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും സി.പി.എമ്മും. ഉൾക്കൊള്ളുന്ന ‘പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി’ സഖ്യം ആകെയുള്ള 63 സീറ്റും നേടി. തൃണമൂൽ ഒറ്റസീറ്റും ലഭിക്കാതെ പുറത്തായി
പൂർബമേദിനിപൂരിലെ നന്ദകുമാര്‍ ബ്‌ളോക്കില്‍ ഉള്‍പ്പെടുന്ന ബറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ്.
46 സീറ്റിലേക്ക് തൃണമൂല്‍ നാമനിര്‍ദേശപത്രിക നല്‍കി. എങ്കിലും 35 സീറ്റില്‍ പിന്‍വലിച്ചു. 11 സീറ്റിലേക്കുമാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെ സീറ്റില്‍ 40 എണ്ണം ബി.ജെ.പി.ക്കും 23 എണ്ണം സി.പി.എമ്മിനും ലഭിച്ചു.
നന്ദിഗ്രാം എം.എല്‍.എ.യും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയാണ് പൂര്‍ബമേദിനിപുര്‍. ജില്ലയിലെ ഈ പുതിയ രാഷ്ട്രീയസഖ്യം സഹകരണ സൊസൈറ്റിയിൽ മാത്രമായ് ഒതുങ്ങുമോ എന്നാണ് കാത്തിരിക്കുന്നത്.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത് എന്ത് പ്രതിഫലനം ഉണ്ടാക്കും എന്നും കാണാനിരിക്കയാണ്


