കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ ബിഹാർ സർക്കാർ എന്‍ഡിഎ സഖ്യത്തിൻ്റെ ഭാഗമായിട്ടും ബിജെപി നേതാക്കള്‍ക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് പരാതി. ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപണവുമായി രംഗത്തെത്തി. ഇതോടെ എൻ ഡി എ സഖ്യത്തിലേക്കും സൈന്യത്തിലെ കരാർ വൽക്കണം എത്തുകയാണ്.
തുടര്‍ച്ചയായ നാലാം ദിവസവും ബിഹാറിൽ പ്രതിഷേധം തുടരുകയാണ്. ബിജെപി നേതാക്കൾക്ക് കേന്ദ്രം നേരിട്ട് ഇടപെട്ട് കൂടുതൽ സുരക്ഷഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 10 ബിജെപി നേതാക്കൾക്കാണ് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്.
അക്രമം നടക്കുമ്പോൾ പോലീസ് നിഷ്ക്രിയരായിരുന്നു, തങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ മാത്രമാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ പിന്തുണ ഇതിനുണ്ടെന്നുമാണ് ബിജെപി ആരോപിക്കുന്നത്.
ഇടപെടലിന്എതിരെ നിതീഷ് പക്ഷം
ഭരണ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിതീഷ് കുമാറിന് കഴിവുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ജെഡിയു നേതാക്കളും രംഗത്തെത്തി. ജയ്സ്വാറിന്റെ പാർട്ടിയിൽ നിന്ന് പാഠങ്ങൾ ആവശ്യമില്ല, പകരം അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുകയാണ് വേണ്ടത്. ബിജെപി നേതൃത്വം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജെഡിയു നേതാക്കള്‍ പറഞ്ഞു.
ശനിയാഴ്ച ബന്ദ് പുരോഗമിക്കുന്നതിനിടെയും ബിഹാറില്‍ പ്രതിഷേധങ്ങള്‍ തുടർന്നു. ജഹാനാബാദില്‍ പോലീസ് എയ്ഡ്‌പോസ്റ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. അക്രമം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമത്തില്‍ ഗുവാഹത്തിയില്‍ നിന്ന് ജമ്മുവിലേക്ക് പോകുന്ന ലോഹിത് എക്‌സ്പ്രസ് ട്രെയിനിന്റെ ആറ് കോച്ചുകള്‍ നശിപ്പിച്ചിരുന്നു. പാസഞ്ചര്‍ തീവണ്ടികള്‍ക്ക് നേരെയും അക്രമമുണ്ടായി.


