ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വെറുതെ വിടാൻ ഇടയാക്കിയ ഗുജറാത്ത് സർക്കാർ നടപടിക്കെതിരായ ഹരജിയിൽ കക്ഷി ചേർന്ന് അന്വേഷി പ്രസിഡന്റ് അജിത.
മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളുടെ മോചനം തടയുന്നതിന് വ്യക്തമായ നയം ഇല്ലാത്തത് കാരണമാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ജയില്‍ മോചനം സാധ്യമായത്. എന്ന കാര്യം ചൂണ്ടികാട്ടിയാണ് കെ അജിത കക്ഷിചേരല്‍ അപേക്ഷനൽകിയത്.
കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനത്തിന് എതിരെ സിപിഎം നേതാവ് സുഭാഷിണി അലി ഹര്‍ജി നൽകിയിരുന്നു. ഇതിൽ കക്ഷി ചേരാനാണ് അജിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ തങ്ങളുടെ വാദവും കേള്‍ക്കണമെന്നാണ് ആവശ്യം. മതേതര്വതവും, വ്യക്തി സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഇന്ത്യന്‍ നിയമവ്യവസ്ഥ വഹിക്കുന്ന പങ്ക് ലോക വ്യാപകമായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതിന്ന് എതിരായ നടപടിയാണ് ഗുജറാത്ത് സർക്കാരിൽ നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിൽ വാദം കേൾക്കണം എന്നാണാവശ്യം.
അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ആണ് അജിതയുടെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.


