മണിപ്പൂരിൽ നിന്നും കാണാനെത്തിയ പ്രതിപക്ഷ പാർട്ടികൾക്ക് സമയം നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷസംഘം 3 ദിവസമായി ദില്ലിയിൽ തുടരുകയാണ്. പക്ഷെ ഇതുവരെ അനുമതി നൽകിയില്ല. എന്ന് കാണാൻ പറ്റുമെന്ന വിവരവും നൽകിയില്ല. ജൂൺ 20 ന് പ്രധാനമന്ത്രി വിദേശ യാത്രയ്ക്ക് പുറപ്പെടുകയാണ്. മുൻ മുഖ്യമന്ത്രി ഇബോബി സിങ്ങിൻ്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ സംഘം പ്രധാനമന്ത്രിയെ കാണാൻ എത്തിയത്.
മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മണിപ്പൂരിലെ പത്ത് പ്രതിപക്ഷ പാർട്ടി പ്രതിനിധികളാണ് പ്രധാനമന്ത്രിയെ കാണാനാണ് എത്തിയത്. മൂന്നു തവണ മണിപ്പൂർ തുടർച്ചയായി ഭരിച്ചത് മുൻ മുഖ്യമന്ത്രി ഇബോബി സിംങിൻ്റെ നേതൃത്വത്തിലാണ്. അക്കാലത്താണ് സംസ്ഥാനത്ത് ഏറ്റവും സമാധാനം നിലനിന്നിരുന്നത്. ഇറോം ശർമ്മിള നിരാഹാരം അവസാനിപ്പിച്ചതും അക്കാലത്തായിരുന്നു. പുതിയ സർക്കാർ വന്നതോടെ സംവരണ വിഷയം കൈകാര്യ ചെയ്തതിൽ ഭിന്നിപ്പ് ഉയർന്നു വന്നു.
നേരത്തെ തീവ്ര നിലപാടുകൾ പുലർത്തിയിരുന്ന, ഇപ്പോഴത്തെ മുഖ്യമന്ത്രി ഇബോബി സിംങിൻ്റെ സഭയിൽ മന്ത്രിയായിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തി. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കയായിരുന്നു.
കുക്കി നാഗ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂർ ഹിൽ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഒരു സ്വകാര്യ ജിംനേഷ്യം ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്നു. സംവരണ വിഷയം ഉയർത്തി കൊണ്ടു വന്നതോടെ ക്ഷുഭിതരായ ഗോത്ര വിഭാഗങ്ങൾ സംഘടിച്ചു. ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നതിന് മുൻപെ ജിംനേഷ്യം കെട്ടിടത്തോടെ തകർത്തു കളഞ്ഞു.
ഇതിനു ശേഷം ചുരാചന്ദ്പൂരിൽ ഗോത്ര സംയുക്ത സമിതി നിശ്ചയിച്ച പ്രതിഷേധ റാലിയിൽ ആക്രണം ഉണ്ടായി. ഇംഫാൽ താഴ് വരയിൽ ഇതിൻ്റെ പ്രതികരണം എന്ന നിലയ്ക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടായി. മെയ്തെയികൾ ഭൂരപക്ഷമുള്ള പ്രദേശത്ത് പക്ഷെ പൊലീസും അധികാരികളും ആദ്യ ഘട്ടത്തിൽ ഫലപ്രദമായി ഇടപെട്ടില്ല എന്നാണ് ആരോപണമുള്ളത്. അടിച്ചു തീരട്ടെ എന്ന തുടക്കത്തിലെ നിലപാടാണ് മണിപ്പൂരിനെ മുഴുവൻ കത്തിക്കുന്ന നിലയിലേക്ക് വളർന്നത് എന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.
പ്രധാനമന്ത്രി എല്ലാവരുടെയുമാണ്- ഇബോബി
മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണ്. മെയ് 3 മുതൽ മണിപ്പൂർ കത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിംഗ് പറഞ്ഞു. മോദി എന്തുകൊണ്ട് വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നു. പ്രധാനമന്ത്രി എല്ലാവരുടെയുമാണ്. കലാപ ബാധിതരെ പ്രധാനമന്ത്രി നേരിട്ട് കാണണം. മൂന്ന് ദിവസമായി ദില്ലിയിൽ തുടരുന്നു. പ്രതിപക്ഷ നേതാക്കളെ കാണാൻ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നുഴഞ്ഞു കയറ്റക്കാരാണ് മണിപ്പൂരില്‍ പ്രശ്നമുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറയുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും മണിപ്പൂരില്‍ അശാന്തി പടരുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് എത്തിയിട്ടും നിസ്സഹായമായി. ഇതിനിടെ അസം മുഖ്യമന്ത്രിയെ ഇടപെടുവിച്ച് നിയന്ത്രണങ്ങൾക്ക് ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. ഇടപെടൽ വിപരീത ഫലം ഉളവാക്കുകയും ചെയ്തതായും വിലയിരുത്തൽ ഉണ്ടായി. അസമും ഇതര വടക്കു കിഴക്കൻ ഗോത്രങ്ങളും തമ്മിലുള്ള ബന്ധം പോലം മനസിലാക്കാതെയാണ് ആഭ്യന്തര മന്ത്രി ഈ ഇടപെടൽ ശ്രമം നടത്തിച്ചത് എന്നായിരുന്നു വിമർശനം.


