ബെംഗളൂരു സ്ഫോടന കേസില്‍ ജയിലിൽ നിന്ന് ഇറങ്ങി ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി. ഇതിനായി സുപ്രീം കോടതി അനുമതി നല്കി. ജാമ്യ വ്യവ്യസ്ഥയിലെ അനുവദിച്ച ഇളവ് പ്രകാരം ജൂലായ് എട്ട് വരെ കേരളത്തിൽ നിൽക്കാം.
അതേസമയം കര്‍ണാടക പോലീസിന്റെ സുരക്ഷയിലാകണം മദിനി കേരളത്തിലെക്ക് പോകേണ്ടത്. സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2017-ല്‍ മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോയ മഅദനിയുടെ സുരക്ഷയ്ക്കായി കര്‍ണാടക സര്‍ക്കാര്‍ ഈടാക്കിയത് 1,18,000 രൂപയാണ്. പന്ത്രണ്ട് ദിവസത്തേക്കാണ് മഅദനിക്ക് കേരളത്തത്തിലേക്ക് പോകാന്‍ അന്ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. സുരക്ഷയ്ക്കായി 15 ലക്ഷം രൂപയായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ആദ്യം ചോദിച്ചിരുന്നത്. എന്നാല്‍, സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് തുക 1,18,000 രൂപ ആയി കുറയ്ക്കുകയായിരുന്നു.
കേസിന്റെ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം. ആരോഗ്യം മോശമാകുകയാണെന്നും, അതിനാല്‍ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേരളത്തിലുള്ളപ്പോള്‍ വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങാമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കപില്‍ സിബലും അഭിഭാഷകന് ഹാരിസ് ബീരാനും സുപ്രീം കോടതിയെ അറിയിച്ചു.
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഇനി സുപ്രീം കോടതി ജൂലായ് പത്തിന് പരിഗണിക്കും.


