പുരോഗമനവും വിപ്ലവവും പറയുമ്പോഴും സംസ്ഥാന സർക്കാർ ഫ്യൂഡൽ കാഴ്ചപ്പാടുകൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കയാണെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ. ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ അടിച്ചമർത്തുകയും ഇരകളാക്കുകയുടെ ചെയ്യുന്ന നയമാണ് സർക്കാർ തുടരുന്നത് എന്നും തുറന്നടിച്ചു.
ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്ന് കരുതി ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കണമെന്നും രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
തടവിലിടാൻ സർക്കാർ, വിപ്ലവ വായാടിത്തങ്ങളെ വെല്ലുവിളിച്ച് രഹ്ന ഫാത്തിമ

രഹ്ന ഫാത്തിമയ്ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടിയായി ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ചത്.
വിമർശനം. മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരും പിന്തുടരുന്നത്. ഇതിൻ്റെ ഫലമാണ് തനിക്കെതിരായ കേസുകളെന്നും രഹ്ന ഫാത്തിമ മറുപടിയിൽ ചൂണ്ടി കാട്ടി.
ഉപയോഗിച്ചത് ഭരണഘടനാ ബഞ്ച് നൽകിയ അവകാശം
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അതു കാരണം കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഭീഷണികൾ ലഭിച്ചു കൊണ്ടിരിക്കയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വരെ വിലക്ക് നേരിടേണ്ടി വന്നു.
ആർത്തവ കാലം അയിത്തമോ
ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ദൈവത്തിനെ മലിനമാക്കുമെന്ന കാഴ്ചപ്പാട് ദളിതർ പ്രവേശിക്കുന്നതോടെ ക്ഷേത്രം അശുദ്ധമാകും എന്ന് പറയുന്നതുപോലെയാണ്. ദളിതരുടെ ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കാം. ഇതിന് ഭരണഘടനാ പരമായ വകുപ്പുണ്ട്. ഇതേ പോലെ ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്നു കരുതി ക്ഷേത്രപ്രവേശനം തടയുന്നവർക്കെതിരെ നിയമ നടപടി എടുക്കണം. രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.



ആര്യസമാജത്തിൽ വെച്ച് സൂര്യഗായത്രിയായി മതം മാറി തൻ്റെ പൂർവ്വാശ്രമം പരിത്യജിച്ച ഒരാളെ പഴയ ഐഡൻറിറ്റിയിൽ മാത്രം അടയാളപ്പെടുത്തുന്നത് അപരാധമാണ് മാപ്രകളേ..