വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിൽ പ്രവര്‍ത്തകരെ സമരത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ച് പ്രചരിച്ചതായുള്ള കണ്ടെത്തലിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്‍ അറസ്റ്റില്‍. ശബരീനാഥൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഗണ്‍മെന്റ് പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. ഇതിന് തുടർച്ചയായി കോൺഗ്രസ് തുടർ പ്രക്ഷോഭത്തിന് ഒരുക്കം തുടങ്ങി
വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നൊട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥൻ്റെ ഫോണിൽ നിന്നും സന്ദേശം വന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതിനു തുടച്ചയായിരുന്നു.
ശംഖുമുഖം എ.സി ശബരിനാഥന് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ശബരീനാഥ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഇ പി ജയരാജൻ്റെ വിമാന യാത്രാ വിലക്ക് മൂന്നാഴ്ച
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിട്ട എൽ ഡി എഫ് കൺവീനർ ഇ ബി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തു. ഡിജിസിഎയും വിമാന കമ്പനിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇ പിക്ക് എതിരായാണ് കടുത്ത കുറ്റം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്ക് മാത്രമാണ്.


