ആക്ടിവിസ്റ്റും സ്ത്രീപക്ഷ പ്രവർത്തകയുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ സംസ്ഥാന സർക്കാർ കടുത്ത നിലപാടിൽ. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി രഹ്ന ഫാത്തിമ നല്കിയ ഹര്‍ജിയെ എതിര്‍ത്ത് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
രഹ്ന പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ട് ആരോപിക്കുക്കുന്നു. ഇത് ഉയർത്തി പിടിച്ചാണ് സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.താന്‍ ശബരിമലയ്ക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ രഹ്ന സാമൂഹികമാധ്യമത്തില്‍ ചിത്രം പങ്കുവെച്ചതാണ് കാരണമാക്കുന്നത്
ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന പരാതിയിൽ പോലീസ് ചാർജ് ചെയ്ത കേസാണ്. ഹൈക്കോടതി പിന്നീട് ഇവർക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാൽ മതവികാരം വ്രണപ്പെടുത്തരുതെന്ന നിര്‍ദേശം പാലിച്ചില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.


