Friday, February 20, 2026

രാഹുൽഗാന്ധിക്ക് എതിരെ വ്യാജ വാർത്ത ചെയ്ത ചാനൽ അവതാരകനെ യുപി പൊലീസ് റാഞ്ചി

രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ചാനൽ അവതാരകനെ യു പി പൊലീസ് റാഞ്ചി. ഛത്തീസ്ഗഡ് പൊലീസ് എത്തി അറസ്റ്റു ചെയ്യും എന്നായപ്പോൾ നാടകീയ നീക്കങ്ങളിലൂടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോവുകയായിരുന്നു. സീ ന്യൂസ് ചാനൽ അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനാണ് ഛത്തീസ്ഗഡ് പോലീസ് എത്തിയത്. എന്നാൽ ഇയാളെ ഉത്തർപ്രദേശ് പോലീസെത്തി നാടകീയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും എം.പി.യുമായ രാജ്യവർധൻ സിങ് റാഥോഡിനെതിരെയും കേസ് എടുത്തു. ഛത്തീസ്ഗഡിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീ ന്യൂസ് ചാനൽ പുറത്തുവിട്ട വ്യാജ വീഡിയോയാണ് റാഥോഡ് അടക്കമുള്ള ബി.ജെ.പി. നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അതേസമയം

കല്പറ്റയിലെ പ്രസ്താവന ഉദയ്പൂർ കൊലപാതകത്തെ കുറിച്ച് എന്ന് പ്രചരിപ്പിച്ചു

‘വയനാട്ടിലെ എം.പി. ഓഫീസ് തകർത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെ’ന്നുമുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് ഉദയ്‌പുരിലെ തയ്യൽക്കാരൻ കനയ്യലാലിനെ കൊന്നവരെ രാഹുൽ കുട്ടികളെന്നു വിശേഷിപ്പിച്ചു എന്ന തരത്തിലായിരുന്നു ചാനൽ വാർത്ത നൽകിയത്. വയനാട് പ്രസ്താവനയുടെ ഒരുഭാഗംമാത്രം ചേർത്തായിരുന്നു വാർത്ത. സംഭവത്തിൽ ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിൽ ഛത്തീസ്ഗഡ് പോലീസാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ചാനൽ അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഡ് പോലീസ് ഗാസിയാബാദിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ ഉത്തർപ്രദേശ് പോലീസ് തടയുന്ന അവസ്ഥയും ഉണ്ടായി. ഇതിനു ശേഷം നോയിഡ സെക്ടർ 20ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതിനുള്ള ഡി.എൻ.എ. പ്രൈം ടൈം ഷോയിലാണ് അവതാരകനായ രോഹിത് രഞ്ജൻ ഉദയ്‍പുർ കൊലയാളികളെ രാഹുൽ കുട്ടികളെന്നു വിളിച്ചത് ഞെട്ടിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. ഇതാണ് ബി.ജെ.പി. നേതാക്കളായ റാഥോഡും സുബ്രത് പഥക് എം.പി., കമലേഷ് സൈനി എം.എൽ.എ. എന്നിവരും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആദ്യം ഒഴിവാക്കിയെങ്കിലും റാത്തോഡ് വീണ്ടും പങ്കുവെച്ചു. ട്വിറ്ററും ഉള്ളടക്കം വ്യാജമെന്ന് മുദ്ര കുത്തിയിരുന്നു. ഒഴിവാക്കിയ പോസ്റ്റ് റാഥോഡ് വീണ്ടും അപ്‌ലോഡ് ചെയ്തതു. രാഹുൽഗാന്ധിയെ അപഹാസ്യനാക്കാനുള്ള ബി.ജെ.പി.യുടെ മനഃപൂർവമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കെഴുതിയ കത്തിൽ ചൂണ്ടികാണിച്ചിരുന്നു.

രാഹുലിനെതിരായ വ്യാജവാർത്തകളുടെ തുടർച്ച

നേരത്തേയും രാഹുലിന്റെ വയനാടൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഹിന്ദി മേഖലയിൽ വലിയതോതിൽ വ്യാജപ്രചാരണം നടന്നിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പച്ചപ്പതാക വീശിയത് പാകിസ്താൻ പതാകയെന്ന തരത്തിലായിരുന്നു പ്രചാരണം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...