സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമി മുൻ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ട് അന്തരിച്ചു. പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ അടുത്തുള്ള ആലുങ്ങൽ ബസാറിൽ ഇദ്ദേഹത്തെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
വീടിനടുത്തുള്ള പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിങ് പ്ലാൻ്റിനെതിരെ പ്രക്ഷോഭത്തിലായിരുന്നു. ഇതു സംബന്ധിച്ച ഫയലുകൾ കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു മൃതദേഹം. ഇടതു പക്ഷം ഭരിക്കുന്ന പഞ്ചായത്തിൻ്റെ ഓഫീസ് വരാന്തയിലായിരുന്നു തൂങ്ങി മരിച്ചത്.
അടുത്ത കാലത്തായി രാഷ്ട്രീയമായും മറ്റുമുള്ള ഒറ്റപ്പെടലിൽ ദുഖിതനായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. എഴുത്തും പത്രപ്രവർത്തനവും പ്രഭാഷണവുമായി സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. വര എന്ന പേരിൽ വാർത്താ പത്രം പുറത്തിറക്കിയിരുന്നു. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന പത്രവും പുറത്തിറക്കിയിരുന്നു.
ഭാര്യ അടുത്തുള്ള വിദ്യാലയത്തിൽ അധ്യാപികയാണ്. സ്വന്തം പേരിലുള്ള സ്വത്തു വകകൾ എല്ലാം ഇ എം എസ് അക്കാദമിക്ക് ദാനം എഴുതിയിരുന്നു. മൃതദേഹം മെഡിക്കൽ കോളിജിന് കൈമാറണമെന്നും നിർദ്ദേശിച്ചിരുന്നു. തൻ്റെ പോരാട്ടങ്ങളിലും രാഷ്ട്രീയമായും ഒറ്റപ്പെട്ടതായുള്ള ചിന്തയിൽ ദുഖിതനായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.
സഹോദരൻ്റെ വേർപാടും
വ്യാഴാഴ്ച രാത്രി പഞ്ചായത്ത് ഓഫിസെലെത്തി തൂങ്ങിമരിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം സഹോദരൻ ഏതാനും മാസം മുമ്പ് മരണപ്പെട്ടിരുന്നു. വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്ന് റസാഖ് ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് പറഞ്ഞ് പലതവണ വാർത്ത സമ്മേളനം നടത്തിയിരുന്നു. പഞ്ചായത്തും മറുപടി വാർത്ത സമ്മേളനങ്ങൾ നടത്തി.
സ


