വീട്ടിൽ വിരുന്നെത്തിയ യുവതിയുടെ പരാതിയിൽ മൊറോക്കൻ താരം അഷ്റഫ് ഹക്കീമിക്ക് എതിരെ കേസ്

പീഡന ആരോപണത്തിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫുള്‍ബാക്ക് അഷ്‌റഫ് ഹക്കീമിക്കെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി. വ്യാഴാഴ്ച താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍
ക്രിമിനൽ കേസ് ചുമത്തിയത്.

എന്നാല്‍ വെള്ളിയാഴ്ച രാവിലെ പിഎസ്ജിക്കായി താരം പരിശീലനത്തിനിറങ്ങിയിരുന്നുവെന്നും ഫ്രഞ്ച് മാധ്യമമായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ക്ലബ്ബ് ഹക്കീമിക്ക് ഒപ്പം രംഗത്ത് എത്തിയിട്ടുമുണ്ട്. അപമതി ഉണ്ടാക്കാൻ ശ്രമിക്കുന്ന റാക്കറ്റിൻ്റെ പ്രവർത്തി എന്നാണ് കേസിനെ വിശേഷിപ്പിച്ചത്.

ഇതിനിടെ കേസ് വാർത്തയായതോടെ ഹക്കീമിയുടെ കാമുകി ഹിബ അബോക്ക് തെറ്റി പിരിഞ്ഞതായും വാർത്ത വന്നു. അവരുടെ ഒന്നിച്ചുള്ള ഇൻസ്റ്റാ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതോടെയാണ് ഇത്.

ഫെബ്രുവരി 25 നാണ് കേസിന് ആസ്പദമായ സംഭവം. ഫ്രാന്‍സിലെ ബുലോയ്‌നിലുള്ള ഹക്കീമിയുടെ വീട്ടില്‍ വെച്ച് പീഡനം നടന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന് പിന്നാലെ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

എന്നാല്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പബ്ബിക് പ്രോസിക്യൂട്ടര്‍ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. സംഭവുമായി ബന്ധപ്പെട്ട് ക്ലബ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

തിങ്കളാഴ്ച പാരിസില്‍ വെച്ച് നടന്ന ഫിഫ ബെസ്റ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ ഹക്കീമി പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇലവനിലും ഹക്കീമി ഇടംനേടി. മൊറോക്കോയെ ലോക കപ്പ് ഫുട്ബോൾ സെമിയിൽ എത്തിച്ച് ചരിത്രത്തിൽ ഇടം നേടിയ താരമാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...