Saturday, February 21, 2026

ശശി തരൂർ ഒറ്റപ്പെട്ടു, ജി 23 നേതാക്കൾ ഗാർഖെയ്ക്ക് ഒപ്പം

ശശി തരൂർ എഐസിസി ആസ്ഥനത്തെത്തി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തൊട്ടു പിന്നാലെ മല്ലികാർജുൻ ഗാർഖെയും പത്രിക നൽക. അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ ജീ 23 നേതാക്കളാണ് മല്ലികാർജുൻ ഗാർഖെയ്ക്ക് ഒപ്പമെത്തിയത്. അശോക് ഗഹ് ലോതിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ അണി നിരന്നത്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയ ദിഗ്‌വിജയ് സിങും ഒപ്പമുണ്ടായിരുന്നു.

എ.കെ ആന്റണി ഒപ്പ് വച്ചതുകൊണ്ടു മല്ലികാർജുൻ ഗാർഖെ ഔദ്യോഗിക സ്ഥാനാർത്ഥി ആകണമെന്നില്ല. ഔദ്യോഗിക സ്ഥാനാർഥി ഇല്ല എന്നാണ് സോണിയ ഗാന്ധി തന്നോട് പറഞ്ഞത്. ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ലെന്നും ശശി തരൂർ പറഞ്ഞിരുന്നു.

ജി23 യുടെ സ്ഥാനാര്‍ഥിയായി ശശി തരൂരിനെയാണ് ഇതുവരെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ താന്‍ ജി23 ന്റെ സ്ഥാനാര്‍ഥിയല്ലെന്ന് തരൂര്‍ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി ഖാര്‍ഗെ എത്തിയപ്പോള്‍ ജി23 നേതാക്കളും പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് നാമനിര്‍ദേശ പത്രികയില്‍ ജി23 നേതാക്കള്‍ ഒന്നടങ്കം ഒപ്പുവെച്ചിട്ടുണ്ട്. മനീഷ് തിവാരി, ഭൂപീന്ദര്‍ സിങ് ഹൂഡ, ആനന്ദ് ശര്‍മ എന്നിവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എ.കെ.ആന്റണി, അശോക് ഗഹ്ലോത്, അംബിക സോണി, മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ, മനു അഭിഷേക് സിങ്‌വി, അജയ് മാക്കന്‍, ഭൂപീന്ദര്‍ സിങ് ഹൂഡ, ദിഗ് വിജയ് സിങ്, താരിഖ് അന്‍വന്‍, സല്‍മാന്‍ ഖുര്‍ഷിദ്, പൃഥിരാജ് ചവാന്‍, അഖിലേഷ് പി.ഡി.സങ്, ദീപേന്ദര്‍ സിങ് ഹൂഡ, നാരായണ്‍സ്വാമി, വി.വൈദ്യലിംഗം, പ്രമോദ് തിവാരി, പി.എല്‍.പുനിയ,അവിനാഷ് പാണ്ഡെ, രാജീവ് ശുക്ല, സയിദ് നസീര്‍ ഹുസൈന്‍, രഘുവിര്‍ സിങ് മീണ, ധീരജ് പ്രസാദ് സാഹു, കമലേശ്വര്‍ പട്ടേല്‍, മൂല്‍ചന്ദ് മീണ, സഞ്ജയ് കപൂര്‍, വിനീത് പുനിയ തുടങ്ങി 30 നേതാക്കളാണ് ഖാര്‍ഗെയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിട്ടുള്ളത്.

പിന്തുണച്ച് എത്തിയവർക്ക് ശശി തരൂർ നന്ദി അറിയിച്ചു. രാജ്യത്തിന്റ ഭാവിയുടേതാണ് ഈ തെരഞ്ഞെടുപ്പെന്ന് അഭിപ്രായപ്പെട്ടു. പാർട്ടി പ്രവർത്തകരാണ് മത്സരിക്കാൻ തന്നെ ക്ഷണിച്ചത്. അവരെ നിരാശരാക്കാൻ കഴിയാത്തതിനാലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബൗദ്യോഗിക സ്ഥാനാർഥി ഇല്ല. നടക്കുന്നത് സൗഹൃദ മത്സരമാണ്. മല്ലികാർജുൻ ഖാർഗെ മികച്ച നേതാവാണ് ശശി തരൂർ പറഞ്ഞു.

 തങ്ങളോട് ആലോചിക്കാതെ തരൂര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതാണ് ജി23 നേതാക്കളെ ഖാര്‍ഗെയ്ക്ക് പിന്നില്‍ അണിനിരക്കാനിടയാക്കിയതെന്നാണ് സൂചന. ഇന്നലെ രാത്രി ഗഹ് ലോതിന്റെ വസതി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളാണ് ഖാര്‍ഗെയെ സ്ഥാനാര്‍ഥിയാക്കുന്നതിലേക്ക് നയിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...