ശ്രീനഗറിലെ സര്‍ക്കാര്‍ സ്കൂളില്‍ ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. ആയുധധാരികൾ സ്കൂളിൽ എത്തി അധ്യാപർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സഫ മേഖലയിലെ സര്‍ക്കാര്‍ സ്കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. സ്കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട രണ്ട് പേരും ശ്രീനഗറില്‍ താമസിക്കുന്നവരാണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിയായ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയേയും വഴിയോര കച്ചവടക്കാരനേയും കാബ് ഡ്രൈവറേയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇവയിൽ ഒന്നിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല.
അധ്യാപകരെ വെടി വെച്ച് കൊലപ്പെടുത്തിയ പ്രതികളെ കണ്ടെത്താനായി പൊലീസും സൈന്യവും അന്വേഷണം തുടങ്ങി.


