സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റമില്ലാതം നടത്തു. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ എറണാകുളം ജില്ലയിലാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കോവിഡ് മാനദണ്ഡമനുസരിച്ച് അനുവദിച്ച ആളുകള്‍ക്കാവും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാവുകയെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിനാവശ്യമായ ഫണ്ട് ബഹുജനങ്ങളില്‍ നിന്ന് പിരിക്കും. ഫെബ്രുവരിയില്‍ 13,14 തീയതികളില്‍ എറണാകുളം ജില്ലയിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴില്‍ശാലകളിലും കടകളിലും സന്ദര്‍ശിച്ച് ഫണ്ട് പിരിക്കും. പരാമവധി ജനങ്ങളെ സമീപിച്ച് ഫണ്ട് ശേഖരിച്ചുകൊണ്ട് സമ്മേളനം നടത്തും. ഫെബ്രുവരി 21ന് പതാകദിനമായി ആചരിക്കും.
നടത്താന്‍ ബാക്കിയുളള ആലപ്പുഴ ജില്ലാ സമ്മേളനം രണ്ട് ദിവസമായി ചുരുക്കി ഫെബ്രുവരി 15,16 തീയതികളില്‍ നടത്തും. 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായവും ഭേദഗതിയും നിര്‍ദേശങ്ങളും രേഖപ്പെടുത്തി കേന്ദ്രകമ്മിറ്റിയെ അറിയിക്കാമെന്നും കോടിയേരി അറിയിച്ചു.