സ്വപ്ന സുരേഷിൻ്റെ ശമ്പളം തിരിച്ച് നല്‍കാനാകില്ലെന്ന് പ്രൈവ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കെ.എസ്.കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിനെ അറിയിച്ചു. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ആകെ നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയായതോടെയാണ് ഇവരെ പിരിച്ച് വിടാനും ശമ്പള ഇനത്തില്‍ നല്‍കിയ തുകയും തിരിച്ച്പിടിക്കാനും തീരുമാനിച്ചത്. എന്നാല്‍ ശമ്പള ഇനത്തില്‍ നല്‍കിയ തുക തിരിച്ച് നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കമ്പനി അറിയിക്കുന്നത്.
സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചതിന് തുടര്‍ന്ന് നല്‍കിയ ശമ്പളം തിരിച്ച് പിടിക്കാനുള്ള കെ.എസ്.ഐ.ടി.ഐ.എൽ നീക്കം ഇതോടെ മുടങ്ങി.
ശമ്പളം നല്‍കിയ തുക തിരിച്ച് വേണം എന്നാണ് കത്തിലൂടെ കെ.എസ്.ഐ.ടി.ഐ.എല്‍ ആവശ്യപ്പെട്ടത്. ഇത് തിരിച്ച് നല്‍കാനാകില്ലെന്ന് അറിയച്ചതോടെ നിയമോപദേശവും തേടിയിരിക്കുകയാണ് കെ.എസ്.ഐ.ടി.ഐ.എല്‍. അതോടൊപ്പം തന്നെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി പി.ഡബ്ല്യു.സിക്ക് നല്‍കാനുള്ള ഒരു കോടിയോളം രൂപ നല്‍കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. ശമ്പളം നൽകിയത് തിരിച്ചു പിടിക്കുക സ്വഭാവികമായും നിയമ പ്രശ്നമായി തീരും. ഇതല്ലെങ്കിൽ ക്രമക്കേടിന് ഉത്തരവാദികളായവരെ ഇരയാക്കുക എന്നതിലേക്ക് കടക്കേണ്ടി വരും.