ഹിമാചൽ പ്രദേശിൽ കോൺഗ്രസ് കേവലഭൂരിപക്ഷത്തിന് ആവശ്യമായതില്‍ അധികം സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഭരണ തുർച്ച പ്രതീക്ഷിച്ച ബിജെപി പിന്നലാണ്. 68 മണ്ഡലങ്ങളില്‍ 39 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. തുടര്‍ഭരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കളത്തിലിറങ്ങിയെങ്കിലും 26 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാനായത്.
1985 മുൽ ഭരണം ഓരോ തവണയും പ്രതിപക്ഷ കക്ഷികളുടെ കയ്യിലേക്ക് പോകുന്ന പ്രവണതയാണ് ഹിമാചലിൽ. ഇത്തവണ എഎപി സാന്നിധ്യം കൂടിയുണ്ടായി.
ഗ്രൂപ്പും തമ്മിൽ തല്ലും അതിജീവിച്ചു, പക്ഷെ ഓപ്പേറേഷൻ താമര
2021-ല്‍ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഫത്തേപ്പുര്‍, അര്‍കി, ജുബ്ബല്‍- കോട്ഖായി നിയമസഭാ മണ്ഡലങ്ങളിലും മണ്ഡി ലോക്‌സഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഇത്തരമൊരു വലിയ തിരിച്ചടി ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നുമില്ല. ഉള്‍പ്പാര്‍ട്ടി കലഹവും വിമതസാന്നിധ്യവും തലപ്പൊക്കമുണ്ടായിരുന്ന വീരഭദ്ര സിങ്ങിനെ പോലൊരു നേതാവിന്റെ അഭാവവുമൊക്കെ ഹിമാചലിലെ കോണ്‍ഗ്രസിന്റെ തലവേദനകളായിരുന്നു. എന്നാല്‍ അതിനെയൊക്കെ അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
ഏത് ജനാധിപത്യ രീതിയിൽ തിരഞ്ഞടുക്കപ്പെട്ടാലും കാശ് കൊടുത്തും ഭീഷണിപ്പെടുത്തിയും എം എൽ എ മാരെ സ്വന്തമാക്കി ഭരണം അട്ടിമറിക്കുന്നതാണ് ഇപ്പോൾ പ്രവണത. ഹിമാചലിൽ ഇത് എളുപ്പമാവും.
ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാ എം.പിയാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. പരാജയം അത്രപെട്ടെന്ന് സമ്മതിച്ച് കൊടുക്കാവുന്നതല്ല.
മുഖ്യമന്ത്രിസ്ഥാനം ആര്‍ക്ക് എന്ന ചോദ്യം സൃഷ്ടിക്കാവുന്ന പൊട്ടലും ചീറ്റലും പൊട്ടിത്തെറിയുമെല്ലാം കോണ്‍ഗ്രസിനെ വലയ്ക്കും എന്നത് ഉറപ്പാണ്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പ്രതിഭാ സിങ്, നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, പ്രചാരണ സമിതി ചെയര്‍മാന്‍ സുഖ്‌വിന്ദര്‍ സുഖു, തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുള്ളവര്‍. അന്തരിച്ച മുന്‍മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. ഒരു മകന്‍ എന്ന നിലയില്‍ പ്രതിഭാജിക്ക് വലിയ ഉത്തരവാദിത്വം ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്-ഫലം വന്നതിന് തൊട്ടുപിന്നാലെ പ്രതിഭയുടെ മകനും ഷിംല റൂറലില്‍നിന്ന് വിജയിച്ച സിറ്റിങ് എം.എല്‍.എയുമായ വിക്രമാദിത്യ സിങ് പ്രതികരിച്ചത് ഇങ്ങനെയാണ്.
എം എൽ എ മാരെ സുരക്ഷിതരായ് ഒളിപ്പിച്ച് കോൺഗ്രസ്
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലുള്ള ഛത്തീസ്ഗഢിലേക്കോ രാജസ്ഥാനിലേക്കോ ഹിമാചല്‍ എം.എല്‍.എമാരെ മാറ്റാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസെന്നാണ് പുറത്തെത്തുന്ന വിവരം. ഏതുവിധത്തിലുള്ള ബി.ജെ.പി. ശ്രമങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ കോണ്‍ഗ്രസിനു മുന്നിലുള്ളതുകൊണ്ട് ഈ നീക്കത്തിന് ചടുതലയേറും.


