ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡിനെതിരായ കുത്തിവെപ്പെടുക്കണമെന്ന നിബന്ധനയ്ക്കുപിന്നാലെ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ടൈഫോയ്ഡ് വാക്സിന് പൂഴ്ത്തിവെച്ച് മരുന്നു കമ്പനികളുടെ പരസ്യമായ കൊള്ള. സംഭവം വിവാദമായതോടെ കര്‍ശനനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി.
എന്നാൽ വലിയൊരു മാഫിയ പ്രവർത്തനമായി മാറിക്കഴിഞ്ഞ ഇത്തരം വിപണന തന്ത്രങ്ങൾക്ക് എന്ത് നടപടിയാവും എടുക്കുക എന്ന കാത്തിരിപ്പിലാണ് ജനം. ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞതും ഫല പ്രദവും എന്ന് കണ്ടെത്തിയ ഇന്ത്യൻ നിർമ്മിത ടൈഫോയിഡ് വാക്സിന് 2018 ൽ ലോക ആരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു. ക്ലിനിക്കലി പ്രൂവ് ചെയ്ത് ലോകത്തിലെ ആദ്യത്തെ ടൈഫോയിഡ് വാക്സിൻ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.
ഈ മാസം ആദ്യം ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നിര്‍ദേശം വന്നതിനുപിന്നാലെ വിപണിയില്‍ 165 രൂപയ്ക്ക് ലഭിച്ചിരുന്ന വാക്സിനാണ് കിട്ടാതായത്. പകരം 2000 രൂപവരെ വിലയുള്ള വാക്സിന് വിപണിയിലെത്തി. അപൂവ്വം കളില്മാത്രമാണ് കുറഞ്ഞവിലയ്ക്കുള്ള വാക്സിന് ഇപ്പോള്‍ കിട്ടുന്നത്. കൊള്ളയ്ക്ക് കൂട്ടൂ നിൽക്കാൻ കൂട്ടാക്കത്തവർ മാത്രം പഴയ വിലയുള്ള മരുന്ന് നിബന്ധിച്ച് സ്റ്റോക്ക് ചെയ്യുന്നു.
സര്‍ക്കാര്‍ ഔട്ട്ലെറ്റുകളിലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും പതിവ് പോലെ വാക്സിന് കിട്ടാനില്ല. Kerala Medical Services Corporation Ltd (KMSCL) വഴി കാരുണ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കും എന്ന് മന്ത്രി പറഞ്ഞിരുന്നു. നിലവിൽ വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ മരുന്നുകച്ചവടക്കാര്‍ കുറഞ്ഞവിലയ്ക്കുള്ള മരുന്ന് പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്ന് വില്പ്പനയ്ക്കിറക്കിയതായാണ് ആരോപണം.
പ്രശ്നം വിവാദമായതോടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തെന്നാണ് കരുതുന്നത് ബാക്കിയുള്ളവര്ക്കുവേണ്ടിയാണ് തീയതി നീട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.


