പോളണ്ടും സെനഗലും നിസ്സാരക്കാരല്ല, ഇംഗ്ലണ്ടും ഫ്രാൻസും പൊരുതിക്കയറുമോ

ലോകകപ്പിലെ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സും മികച്ച ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു.

രാത്രി 8.30-ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സിന് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടാണ് എതിരാളികള്‍.

കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് എതിരാളികള്‍ ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗല്‍. രാത്രി 12.30-നാണ് ഇംഗ്ലണ്ട്-സെനഗള്‍ പോരാട്ടം.

ഈ മത്സരങ്ങള്‍ ജയിക്കുന്ന ടീമുകള്‍ ഡിസംബര്‍ പത്തിനു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

ഫ്രാന്‍സ്-പോളണ്ട്
മുമ്പ് ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണ ഫ്രാന്‍സും മൂന്നുതവണ പോളണ്ടും വിജയിച്ചു. അഞ്ചുമത്സരങ്ങള്‍ സമനിലയിലായി. പ്രാഥമികറൗണ്ടിലെ അവസാനമത്സരത്തില്‍ ഇരുടീമുകളും തോറ്റു. ഫ്രാന്‍സ് ടുണീഷ്യയോടും (0-1) പോളണ്ട് അര്‍ജന്റീനയോടും (0-2). മുമ്പ് പ്രീക്വാര്‍ട്ടറില്‍ അവര്‍ തോറ്റുമടങ്ങിയത് 1934-ലാണ്. പോളണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളില്‍ ഫ്രാന്‍സ് ഗോള്‍ വഴങ്ങിയിട്ടില്ല.

ഇംഗ്ലണ്ട്-സെനഗല്‍
തോല്‍വിയില്ലാതെയാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. ഒരു തോല്‍വിയോടെ സെനഗലും. രണ്ടാംതവണയാണ് സെനഗല്‍ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ആഫ്രിക്കന്‍ ടീമുകളുമായുള്ള കഴിഞ്ഞ 20 മത്സരങ്ങളില്‍ ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിട്ടില്ല.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...