പോളണ്ടും സെനഗലും നിസ്സാരക്കാരല്ല, ഇംഗ്ലണ്ടും ഫ്രാൻസും പൊരുതിക്കയറുമോ

ലോകകപ്പിലെ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സും മികച്ച ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു.

രാത്രി 8.30-ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സിന് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടാണ് എതിരാളികള്‍.

കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് എതിരാളികള്‍ ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗല്‍. രാത്രി 12.30-നാണ് ഇംഗ്ലണ്ട്-സെനഗള്‍ പോരാട്ടം.

ഈ മത്സരങ്ങള്‍ ജയിക്കുന്ന ടീമുകള്‍ ഡിസംബര്‍ പത്തിനു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

ഫ്രാന്‍സ്-പോളണ്ട്
മുമ്പ് ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണ ഫ്രാന്‍സും മൂന്നുതവണ പോളണ്ടും വിജയിച്ചു. അഞ്ചുമത്സരങ്ങള്‍ സമനിലയിലായി. പ്രാഥമികറൗണ്ടിലെ അവസാനമത്സരത്തില്‍ ഇരുടീമുകളും തോറ്റു. ഫ്രാന്‍സ് ടുണീഷ്യയോടും (0-1) പോളണ്ട് അര്‍ജന്റീനയോടും (0-2). മുമ്പ് പ്രീക്വാര്‍ട്ടറില്‍ അവര്‍ തോറ്റുമടങ്ങിയത് 1934-ലാണ്. പോളണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളില്‍ ഫ്രാന്‍സ് ഗോള്‍ വഴങ്ങിയിട്ടില്ല.

ഇംഗ്ലണ്ട്-സെനഗല്‍
തോല്‍വിയില്ലാതെയാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. ഒരു തോല്‍വിയോടെ സെനഗലും. രണ്ടാംതവണയാണ് സെനഗല്‍ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ആഫ്രിക്കന്‍ ടീമുകളുമായുള്ള കഴിഞ്ഞ 20 മത്സരങ്ങളില്‍ ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിട്ടില്ല.

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...