വടകരയിൽ പല ചരക്ക് വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശി 22 വയസുകാരനായ മുഹമ്മദ് ഷഫീഖാണ് പിടിയിലായത്.
പ്രതി കുറ്റം സമ്മതിച്ചതായി റൂറൽ എസ് പി കറപ്പസ്വാമി പറഞ്ഞു. സി സി ടി വി ക്യാമറയിൽ പതിഞ്ഞ ചിത്രം പൊലീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.
പ്രതി വ്യാപാരി രാജനു (62) മായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ബന്ധമായിരുന്നു. ഡിസംബർ 25 നാണ് കൊല നടന്നത്. രാജന്റെ ദേഹത്തണിഞ്ഞ ആഭരണങ്ങളും ബൈക്കും മോഷ്ടാവ് കൈവശ പ്പെടുത്തിയിരുന്നു.
യുവാവുമായി രാജൻ ബൈക്കിൽ പോകുന്നതായി കണ്ടെന്ന് ദൃക്സാക്ഷി മൊഴിയും ഉണ്ടായിരുന്നു.


