ബൊളീവിയക്കും പെറുവിനുമെതിരായ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ആന്റണിക്ക് പകരം ആഴ്‌സനല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനെ ടീമീല്‍ ഉള്‍പ്പെടുത്തി. അന്വേഷണം നടക്കുന്നതിനാലാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ അറിയിച്ചു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്കു പകരം പ്രസിഡന്‌റ് ഓഫ് ഭാരത് എന്ന് എഴുതിയിരിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഏഷ്യ കപ്പ് ടീമിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ലോകകപ്പ് ടീമിൽ വരുത്തിയിട്ടില്ല. പതിനേഴംഗ ഏഷ്യ കപ്പ് ടീമിൽ നിന്നും രണ്ട് താരങ്ങളെ ഇന്ത്യ ഒഴിവാക്കി. തിലക് വർമ്മ, പ്രസീദ് കൃഷ്ണ എന്നിവരെയാണ് ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്.
രോഹിത് ശര്‍മയാണ് നായകൻ. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.